Monday, March 10, 2008

എവിടേ..... ദൈവമേ..... സത്യമെന്ന രത്നം....?


ചിന്തകൊണ്ട് മാലാഖമാരേയും വചനം കൊണ്ട്
മനുഷ്യനേയും സൃഷ്ടിച്ച ദൈവത്തിന് സ്തുതി.!!


ജീവിതം ഒരിയ്ക്കലും അഭിനയം ആകില്ലല്ലോ..
അഭിനയം ഒരിയ്ക്കലും ജിവിതവും
പക്ഷെ ഇവിടെ പലരും ജീവിയ്ക്കാന്‍ വേണ്ടി അഭിനയിക്കുന്നൂ..

ആരോ കറക്കിവിട്ട പമ്പരം പോലെ അതിനിടയില്‍ കറങ്ങിതിരിയുന്നു
ഈ മന്‍ഷ്യജന്മം.അവിടെ നീര്‍ക്കുമിളകള്‍ പോലെയുള്ള ഈ ജീവിതം..
ബന്ധനങ്ങളുടേയുംബന്ധങ്ങളുടേയുംഇടയില്‍ചരട്പൊട്ടിയ ഒരു പട്ടംപോലെ

തലമുറയുടെ അന്തരം ഇങ്ങനെതുടരുമ്പോള്‍ മനുഷ്യന്‍ മനുഷ്യനല്ലാതെയാകുന്നു.
അവന്റെയുള്ളില്‍ എല്ലാം വെട്ടിപ്പിടിയ്ക്കണമെന്ന മോഹമാണ്

സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കായ് ബന്ധങ്ങളോടും
ബന്ധനങ്ങളോടും കണക്കുപറയുന്ന കാലം.

ബന്ധങ്ങളുടെയും ബന്ധനങ്ങളുടേയും കാലം കഴിഞ്ഞൂ
ഇന്ന് അതൊക്കെ ഓര്‍മകള്‍ മാത്രം


എന്നെങ്കിലും മനുഷ്യന്‍ ഇതൊക്കെ സ്വയം അവന്റെ മനസാക്ഷിയോട്
ചോദിച്ചിട്ടുണ്ടാകുമൊ..?രാജ്യം വെട്ടിപിടിയ്ക്കാന്‍ പോകുന്നവന്‍
രണഭൂമിയില്‍ വെച്ച് ഈ ചോദ്യം സ്വയം ചോദിക്കുമ്പോഴാണോ അവന്‍

മനുഷ്യനുമായി ഇത്തിരി ഒന്ന് അടുക്കുന്നത്..?

എല്ലാ കുതിച്ചുചാട്ടങ്ങളും വിഫലമായ ഒരു യത്നമാണെന്ന് അറിയുന്ന

നിമിഷം ആത്മാവിന്റെ തേങ്ങലുകള്‍ അടയ്ക്കാന്‍ പറ്റാതെ വരുമ്പോഴാണൊ
മന്‍ഷ്യന്‍ ഭൂമിയുടെ അപാരതകളിലേയ്ക്ക് ആഴ്നിറങ്ങുന്നത്.?


നമുക്കൊക്കെ നഷ്ടമായികൊണ്ടിരിയ്ക്കുന്ന ഗ്രാമ സൌന്ദര്യം സ്നേഹത്തിന്റെ
ആ വസന്ധകാലംനാം ഓരോരുത്തരും ഇടനെഞ്ചില്‍ കൂടുകൂട്ടി

ഓര്‍മ്മിക്കുന്ന ആ നല്ലകാലം.സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും
സര്‍വ്വോപരി ഐശ്യര്യത്തിന്റേയും തറവാടായ നമ്മുടെ കേരളം.
ഒരോ പ്രവൃത്തിയും ഭൂമിക്ക് കുളിരുപകരാന്‍

നമ്മള്‍ ആരെങ്കിലും മെനക്കെടാറുണ്ടൊ..?

നാട്ടിന്‍ പുറങ്ങള്‍ നഗരങ്ങളായി പുരോഗമിക്കുന്നൂ
ഇനി ഒരു പച്ചപ്പിനായ് നമുക്ക് എവിടെ അലയണം..
നമ്മുടെ ലക്ഷ്യങ്ങള്‍ക്കായ് ഒരു ദേശവും നമ്മളെ കാത്തു കിടക്കുന്നില്ല
പ്രകൃതി ഔദാര്യം കൊണ്ട് നീട്ടിയ ഇത്തിരി കനിവ് കൊണ്ട്
സംതൃപ്തരാവുന്ന തലമുറയല്ല ഇന്നത്തേത്...
അവസാനത്തെ തുള്ളിയും ഊറ്റീയാലെ ഇന്നത്തെ തലമുറയ്ക്ക് തൃപ്തിവരു
അവന്റെ ആഗ്രഹങ്ങള്‍ ഇങ്ങനെ സാഗരമായി മാറുന്നു അതിന്റെ

അടങ്ങാത്ത അലകളെ പിടിച്ചുനിര്‍ത്താന്‍ അവനു ഇനിയും കഴിയുന്നില്ല

ഓര്‍മയുടെ തംബുരുവില്‍ മധുരമാം കാലത്തിലെ ഓര്‍മകള്‍ക്കും ഒരു സുഖം
മനസറിയാതെ മുജ്ജന്മത്തിലേയ്ക്കൊരു പ്രയാണം

നമ്മളൊക്കെ പ്രകൃതിയുടെ വെറും പാഴ്മരങ്ങള്‍ മാത്രം

മനുഷ്യമനസ്സിന്റെ പലസമസ്യകളുടേയും ഉത്തരം നമുക്കറിയില്ലല്ലൊ

പലപ്പോഴും തിരക്കിനിടയില്‍ മാറിനിന്ന് ഞാന്‍ ഒരോരുത്തരേയും
വീക്ഷിക്കും എന്തിനും ഏതിനും തിരക്ക് പിടിച്ച് ഓടുന്നവര്‍ പക്ഷെ
ഒന്നിനേയും തുടര്‍ച്ചയായ് നോക്കാന്‍ കഴിയാറില്ല..
ഒന്നിനേയും മൌലികമായി മനസ്സിലാക്കാനും ..

പലപ്പോഴും തോന്നിപ്പോകാറുണ്ട്
ജീവിതം ഒരു മരീചികയാണെന്ന്..

ഈ ലോകത്ത് ആരോടൊക്കെ ആരൊക്കെ ആത്മാര്‍ത്ഥത
കാണിക്കുന്നൊ അവരൊക്കെ അവര്‍ക്ക് ആവശ്യമില്ലാതെ വരുന്നൂ
അല്ലെങ്കില്‍ കാലം ആവശ്യമില്ലാത്തവരായ് മാറ്റുന്നൂ..

പക്ഷെ സ്നേഹം... അത് പകര്‍ന്ന് നമ്മള്‍ കൊടുക്കുന്നു
എങ്കില്‍ അകമഴിഞ്ഞ് തന്നെ ആരില്‍ നിന്നെങ്കിലും തിരികെ ലഭിക്കും

എന്തൊക്കെ ഈ ലോകത്ത് നടക്കുന്നു.

എവിട ദൈവമേ സത്യമെന്ന രത്നം..?

എവിടെ ദൈവമേ സ്നേഹമെന്ന മനസാക്ഷി....?

എന്റെ മനസ്സാക്ഷികോടതില്‍ ഞാന്‍ വിധിച്ചൂ..

ഈ ലോകത്തില്‍ സത്യമായ സ്നേഹം എന്നൊന്നില്ല
എല്ലാം പൊള്ളയായ വാക്കുകള്‍ മാത്രം
ആര്‍ക്കും ആരുടേയും ആരും ആകാന്‍ കഴിയില്ല എല്ലാം
ആരോ പറഞ്ഞ് വെച്ചത്പോലെയുള്ള ഓരോ നിബന്ധനകള്‍ മാത്രം

ആരൊക്കയൊ ആര്‍ക്കൊക്കയോ വേണ്ടി കാത്തിരിക്കുന്നു ഇല്ലെങ്കില്‍ എന്നേ

തീര്‍ന്നേനെ ഈ മനുഷ്യജന്മം...

ആരുടെയൊക്കയോ കണ്ണുനീര്‍തുള്ളി സാക്ഷിയാകുന്ന ആ ദിവസം വരും

എനിക്കും പോക്കേണ്ടി വരും നിഷേധിക്കപ്പെട്ട സ്നേഹവും നഷ്ടപ്പെട്ട
കാരുണ്യവും ഉള്ള അകലങ്ങളിലെ ആ നിലാവിലേയ്ക്ക്

ആവശ്യം കഴിയുമ്പോള്‍ കറിവേപ്പിലയേക്കാള്‍ വേഗത്തില്‍
വലിച്ചെറിയുന്ന രക്തബന്ധങ്ങളെ ഓര്‍ത്തുപോകുന്നു

എല്ലാം മടുത്തൂ. സ്നേഹവും കരുണയും എല്ലാം പൊള്ളയായ
വാക്കുകള്‍ മാത്രം ഇപ്പോള്‍ കടമായിട്ട് പോലും സ്നേഹം കിട്ടാനില്ല
ഇങ്ങനെ ഒരു ജന്മം വേണ്ടീല്ലാരുന്നു എന്ന് തോന്നുന്നു


ഞാനും യാത്രയാകും ഈ ബന്ധങ്ങളുടേയും ബന്ധനങ്ങളുടെയും
ലോകത്തുനിന്ന്. ആരോടും ഒരു യാത്രാമൊഴി പറയാതെ ആരും
എന്നെ തിരിച്ചറിയാത്ത ഒരു ലോകത്തിലേയ്ക്ക്

ചിന്തകളെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന ഈ ലോകത്തില്‍
ആത്മാര്‍ത്ഥ സ്നേഹം എന്ന് ഒന്ന് ഉണ്ടൊ..?


ഇലകള്‍ കൊഴിയും പോലെ ദിനങ്ങള്‍ ഒന്നൊന്നായി പൊഴിയുകയാണ്..
എന്നെങ്കിലും എന്റെ സ്വപ്നങ്ങള്‍ക്ക് ചിറകുമുളയ്ക്കും എന്ന പ്രതീക്ഷ്യയില്‍
കാലം കാണിച്ചവഴിത്താരയിലൂടെ ഇനിയെത്രനാള്‍ തുടരണം ഈ യാത്രയെന്നറിയില്ല


ഇന്നത്തെ സമൂഹത്തിന്റെ ചട്ടക്കൂടുകളള്‍ക്കപറുമുള്ള ഒരു ലോകത്തെക്കുറിച്ച്
ഇനിയും പഠിയ്ക്കെണ്ടിയിരിക്കുന്നൂ.മൂടുപടം നിറഞ്ഞ് അപാരതതകള്‍കൊണ്ട്
നിറഞ്ഞ ഈ ലോകത്തെക്കുറിച്ച് ഞാന്‍ ഒന്ന് ആലോചിച്ചുപോയി
ഈ ലോകത്തോട് മല്ലടിച്ച് എനിയ്ക്ക് സായത്ത്വമാക്കാന്‍ രഹസ്യങ്ങള്‍
ഇനിയും ഉണ്ട് വിദിയുടെ കൊടുമുടിയില്‍ ജീവിതസുഖം തേടിയലയുന്ന
മനുഷ്യമനസ്സിന്റെ ഉള്‍ക്കോണിലെ ചില നഗ്നസത്യങ്ങള്‍ തേടിയലയുകയാണ് ഞാനിന്ന്..

ഇത്രയും നാള്‍ എനിക്ക് കൂട്ടായി കിട്ടിയത് ആര്‍ക്കും വേണ്ടാത്ത ഒരുപിടി
സ്വപ്നങ്ങള്‍ മാത്രം, മനസ്സിലെ മണ്‍ചിരാതില്‍ നിന്നും പ്രതീക്ഷ്യയുടെ
അവസാന നാളവും അണയുകയാണോ .....
എല്ലാ മനുഷ്യനും പ്രതീക്ഷകളാണൊ മുതല്‍ക്കൂട്ട്..?

നിരാശയില്‍ മുങ്ങിതാന്നുകൊണ്ടിരിയ്ക്കുന്ന ഓരോമനുഷ്യജീവിയുടേയും
പിടിവള്ളി അവന്റെ പ്രതീക്ഷ്യയായിരിയ്ക്കാം.


കാലം മറക്കാത്ത ഓര്‍മകളില്‍ അക്ഷരങ്ങള്‍ കൊണ്ട് മനസ്സില്‍
കുറിച്ചിട്ട ഓര്‍മകള്‍ക്ക് കണ്ണുനീരിന്റെ നനവോ അതോ പ്രകൃതിയുടെ നോവോ..?


ആരും ആരോടും പറയണ്ടാത്ത ഒരു മൊഴിയുണ്ട് “യാത്രാമൊഴി
വേര്‍പാ‍ടുകളുടെ നിമിഷങ്ങളില്‍ അനിവാര്യമായ പദക്ഷാമം അത്
ഞാനുമറിയുന്നു അന്‍പത്തിയാറക്ഷരങ്ങള്‍ എന്റെ മനസ്സിനെ കടലാസ്സില്‍
പകര്‍ത്താന്‍ മതിയാകുന്നില്ലെന്ന്, അതിനാല്‍ കൂടുതല്‍ അക്ഷരങ്ങള്‍ക്കായി
കാത്തിരിയ്ക്കാം, ഞാന്‍ അറിയാതെ തുടങ്ങിയ ഈ ജീവിതംപോലെ ഈ
അക്ഷരങ്ങളും വെറുതെ വെറുതെ തുടങ്ങിയതാണ്..
ഒടുക്കമില്ലാത്ത തുടക്കത്തിനായ്..


ഇനി ഒരു പുലരിയ്ക്കായ് നമുക്ക് കാതോര്‍ക്കാം
നന്മയും സ്നേഹവും വാത്സല്യവും ഇടകലര്‍ന്ന
ഒരു ലോകത്തെ നമുക്ക് സ്വപ്നം കാണാം

ഇന്നലെയില്‍ നിന്ന് ഇന്നിലേയ്ക്കും ഇന്നില്‍ നിന്ന് എന്നിലേയ്ക്കും
എന്നില്‍ നിന്ന് നിന്നിലേയ്ക്കും ഞാന്‍ നടന്ന്തീര്‍ക്കുന്ന വഴിദൂരമാണ് ഈ ജീവിതം,
പാഥേയമില്ലാത്ത ഈയുള്ളവന്റെ ഈ യാത്രയില്‍വീണുകിട്ടിയ
ചില മുഹൂര്‍ത്തങ്ങളെ അടിസ്ഥാനമാക്കി കുറിച്ചത്.